തുള്ളലുകളിൽകാണുന്ന കേരളം
ഇക്കാലത്ത് എത്രയുണ്ടെന്നു പറയുവാൻ നിവൃത്തിയില്ല. തോട, തരിവള, മൂക്കുത്തി, പതക്കം മുതലായ പല ആഭ രണങ്ങളും അന്നു സ്ത്രീജനങ്ങൾ അണിഞ്ഞിരുന്നു. സ്യമതകത്തിൽ അക്കാലത്തു ധരിച്ചിരുന്ന ആഭരണങ്ങളുടെ ഒരു പട്ടിക കാണുന്നുണ്ട്. അതു താഴെ ഉദ്ധരിക്കുന്നു:-
‘വളയും തളയും മണിമോതിരവു-
മിടയ്ക്കാത്താലിമടക്കാത്താലികൾ
പൂത്താലികളും മാലകൾ നൂലുകൾ
മുടുകും കുഴലും കടകും കാതില
തൂക്കും മണികൾ പതക്കം തോൾവള
തുടലുംകൂട്ടമരഞ്ഞാണുകളും
അരമണിക്കൂട്ടം മണികിങ്ങിണി പൊ-
ന്മണിയും മിന്നുമിരട്ടക്കുഴലും
പവിഴക്കുഴലും മുത്തുക്കുഴലും
കുരലാരം പല കാശ് താലികളും.’
ഇവയിൽ ചിലതെല്ലാം എന്തുസാധനമാണെന്നുതന്നെ ഇന്നുള്ളവർക്കു രൂപമില്ലാതായിട്ടുണ്ടു്. അത്രത്തോളം വലിയ മാററമാണു് ആഭരണവിഷയത്തിൽ ഇന്നു സംഭവിച്ചിരിക്കുന്നതു്.
