പദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ആധുനികയുഗം

മലയവിലാസം: മുകളിൽ ഉന്നയിച്ച കാവ്യതത്ത്വങ്ങളുടെ ഉപജ്ഞാതാവായ ഏ ആർ രാജരാജവർമ്മ ആ പ്രസ്ഥാനത്തിൽ കൊല്ലം 1069-ാ മാണ്ട് നിർമ്മിച്ച ഒരു ലഘുകാവ്യമാണു’ ‘മലയവിലാസം’. കവി മദ്രാസിൽനിന്നു തീവണ്ടിമാർഗ്ഗം മടങ്ങുമ്പോൾ നേരിട്ടുകണ്ട സഹ്യപർവ്വതനിരകൾ തൻ്റെ ഹൃദയത്തിൽ ഉളവാക്കിയ വികാരങ്ങങ്ങളേയും വിചാരങ്ങളുമാണു് അതിൽ ആവിഷ്ക്കരി പർവ്വതത്തിൻ്റെ ആകരപ്രൗഢിയും, ഭാർഗ്ഗവക്ഷേത്രത്തിൻ്റെ രക്ഷാ ദുർ​ഗ്​ഗമെന്ന നിലയിൽ അതിൻ്റെ ഉരുണ്ടുനിലുള്ള കിടപ്പും കണ്ടപ്പോൾ കവിഹൃദയത്തിലുണ്ടായ ദേശാഭിമാനത്തിന്റെ വിജൃംഭണമാണു കാവ്യത്തിൻ്റെ – ഇതിലെ വർണ്ണനകളുടെ മർമ്മമായി നിലകൊള്ളുന്നതു്.

ബൊമ്പാപുരം തൊട്ടിഹ കന്യയോള-
മമ്പോ ഭവാൻ നീണ്ടുയരാതിരുന്നാൽ,
മിണ്ടാതെ മൈസൂർക്കടുവായിതൊക്കെ-
പണ്ടേ പെരും പ്രാതലിനാക്കിയേനേ.

എന്നിങ്ങനെയുള്ള ചിന്തകൾ ഇതിന്റെ മറ്റൊരു പ്രത്യേകതയുമാണു്.

ജലേശ്വരൻതന്നുടെ രാജധാനിയിൽ
ബലത്തിനായ് തീർത്തൊരു കോട്ടതാനിതോ,
അല്ലെങ്കിലിസ്സന്ധ്യയുമർക്കമൂർത്തിയാൽ
പതിച്ചിടുന്നോ പുതുതാഴികക്കുടം?

എത്ര മനോഹരമായ ഒരുവർണ്ണനയാണിതെന്നുനോക്കുക. കാവ്യം വർണ്ണനാപ്രധംനമല്ലെങ്കിലും ആത്മനിഷ്ഠമായ – സ്വാനുഭൂതികളുടെ പ്രകാശമാനമായ – ഈ കാവ്യം കാല്പനിക പ്രസ്ഥാനത്തിലുടലെടുത്ത മലയാള കവിതയിൽ ആദ്യത്തതായി പ്രഖ്യാപിക്കാവുന്നതാണു *